Friday, December 28, 2012

ആര്‍ജ്ജവത്തോടെ ഇന്ത്യന്‍ യുവത്വം


വര്‍ഷാന്ത്യത്തില്‍ അന്താരാഷ്ട്ര മുഖ്യധാരാ മാധ്യമങ്ങളുടെയടക്കം  ശ്രദ്ധ ഭാഗികമായി എങ്കിലും ഇന്ത്യന്‍ യുവ രക്തത്തിന് ആകര്‍ഷിക്കാന്‍ സാധിച്ചു എന്ന് നിസംശയം പറയാം.നവയുഗ മാധ്യമങ്ങളെ ഉപയോഗിച്ച് കത്തിജ്വലിച്ച പ്രതിക്ഷേധം ഓരോ ഇന്ത്യകാരനും മനസ്സിലേറ്റുന്ന കാഴ്ചയാണ് കണ്ടത്...... സ്വന്തം അമ്മയെ,സഹോദരിയെ ,ഭാര്യയെ ,മകളെ പച്ചയ്ക്ക് സമൂഹത്തില്‍ പിച്ചി ചീന്തുന്ന നരഭോജികളോടുള്ള പ്രധിക്ഷേധത്തില്‍ ഉപരി,പിറന്ന മണ്ണില്‍ അന്തസോടെ ജീവിക്കാനുള്ള സുരക്ഷ നല്‍കാന്‍ കഴിയാത്ത സര്‍ക്കാരിനോടും നിയമത്തോടുമുള്ള പ്രതിക്ഷേധം കൂടിയാണ് .

രാഷ്ട്രീയ സംഘടനാ ശക്തികള്‍ക്ക് അതീതമായി നിമിഷ നേരങ്ങള്‍ കൊണ്ട് ഭാരതത്തിന്‍റെ ഭരണ സിരാകേന്ദ്രം പിടിച്ചു കുലുക്കിയ പ്രധിക്ഷേധം,രാഷ്ട്രീയവല്‍ക്കരിക്കാന്‍ പല നപുംസകങ്ങളും ശ്രമിച്ചപ്പോള്‍ സമരത്തിന്‍റെ ഗതി തന്നെ മാറി എന്നതില്‍ സംശയമില്ല ,എന്നിരുന്നാല്‍ കൂടിയും അതില്‍നിന്നും വ്യതിജലിച്ചു സമാധാനപരമായി മുന്നേറുന്ന മറ്റൊരു സമൂഹത്തെയും കൂടി  കാണാന്‍ സാധിച്ചു ഇവയെല്ലാം  ഭരണകഷികളെ മാത്രമല്ല പ്രതിപക്ഷ കക്ഷികളെ പോലും വിറപ്പിച്ചു എന്നുറപ്പാണ്.

തന്ത്രപ്രധാന മേഘലയില്‍ തടിച്ചു കൂടിയ ജന ലക്ഷങ്ങളില്‍ ഏറിയ പങ്കും ലിംഗവിവേചനം ഇല്ലാതെത്തിയ യുവജനങ്ങളായിരുന്നു,അതുതന്നെയാണ് പ്രധാനമന്ത്രി അടക്കമുള്ളരാഷ്ട്രീയ പ്രമുഖരുടെ ഉറക്കം കെടുത്തിയതും,
പല വി ഐ പികളും ജനങ്ങളിലേക്ക് ഇറങ്ങിവന്നു ചര്‍ച്ചകള്‍ നടത്തിയത് ഈ സമരത്തോടുള്ള ആഭിമുഖ്യം കൊണ്ട് മാത്രമായിരിക്കില്ല മറിച്ച് മുന്‍പെങ്ങും ഇല്ലാത്ത രീതിയില്‍ വളര്‍ന്നു വരുന്ന തലമുറയുടെ വിഭിന്നമായി രീതിയില്‍ ഉള്ള പ്രതിക്ഷേധത്തില്‍  ഒരല്‍പം വിറങ്ങലിച്ചതു കൊണ്ടുകൂടിയും ആവും .

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ഡല്‍ഹി കൂട്ട ബലാല്‍സംഗത്തെ പറ്റി പറഞ്ഞത് വളരെ വസ്തുതാപരമായ കാഴ്ച്ചപാടാണ്
"It is my bus, It is my capital. The girl is my sister and it is my brother who has done it. I am ashamed"
ഓരോ ഭാരതീയനുംതിരിച്ചും മറിച്ചും ചിന്തിക്കേണ്ട കാര്യങ്ങളാണിത് നമ്മുടെ പൊതുസമൂഹത്തില്‍ ഇന്നു നിലനില്‍ക്കുന്ന ലൈഗീക നിരക്ഷരതയും ശക്തമായ നിയമത്തിന്‍റെ അപര്യാപതതയും അത് നടപ്പിലാക്കാന്‍ പറ്റാത്ത കെടുകാര്യസ്ഥതയും ആണ് ഇതിനെല്ലാം കാരണം ,പരമാധികാരം ലഭിച്ചു 60 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമ്മുടെ നിയമ വ്യവസ്തിതിക്ക് കാര്യമായ പുരോഗമനം ഉണ്ടായിട്ടില്ല എന്ന് തന്നെ വേണം കരുതാന്‍ മാത്രമല്ല കുറ്റം ചെയ്തവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്നു അര്‍ഹമായ ശിക്ഷ വാങ്ങി കൊടുക്കാന്‍ സാധിക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ് അഥവാ  കൊടുത്താല്‍ തന്നെയും അതിനു നേരിടുന്ന കാലതാമസം അത് അഗീകരിക്കാവുന്നതിലും  അപ്പുറമാണ് .

ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കണം എന്ന് വികാരപരമായി പറയാമെങ്കിലും അതു തന്നെയാണോ ശരിയായ നടപടി ?ഇന്ത്യന്‍ നീതിന്യായ വ്യെവസ്തയിലെ 302 വകുപ്പ് കൊലപാതക കുറ്റം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ശരിവെക്കുന്നുണ്ട് എന്നിരുന്നാല്‍ തന്നെയും നമ്മുടെ നാട്ടില്‍ കൊലപാതകങ്ങള്‍ക്ക് കുറവുണ്ടോ ?
ഒരു നിമിഷം കൊണ്ട് തീരാവുന്ന  ശിക്ഷാ നടപടികള്‍ക്ക് ഉപരി ആജീവനാന്ത ശിക്ഷകള്‍ ആണ് വേണ്ടത് ,ജസ്റ്റിസ്‌ കൃഷ്ണയ്യരെ പോലുള്ള നിയമ പണ്ഡിതര്‍ പറയുന്നത് പോലെ ഇത്തരം കുറ്റവാളികളുടെ  ലൈഗീകത നശിപ്പിക്കുന്ന രീതിയിലുള്ള ശിക്ഷാനടപടികള്‍ തന്നെ സ്വീകരിക്കണം  .

അതിനു നമുക്ക് വേണ്ടത്  അടിമുടി വ്യക്തതയാര്‍ന്ന ഒരു നിയമ നിര്‍മ്മാണവും  നിയമ പരിപാലനത്തിന് ചങ്കുറ്റം ഉള്ള ഒരു സര്‍ക്കാരും എല്ലാറ്റിനും ഉപരി ചുരുങ്ങിയ കാലയളവില്‍ വിചാരണകള്‍ തീര്‍ത്ത് ശിക്ഷ നടപടികള്‍ തീര്‍പ്പാക്കാന്‍ പറ്റിയ നിയമവ്യവസ്ഥിതിയുമാണ് മറിച്ചാണെങ്കില്‍ പാചാത്യനാടുകളില്‍ മറ്റും നാം കണ്ടതുപോലുള്ള മുല്ലപൂ വിപ്ലവങ്ങള്‍ നമ്മുടെ നാട്ടിലും വിദൂരമല്ല ...



mullonkan..............

Monday, July 9, 2012

മധ്യാഹ്നസൂര്യനിലെ മഞ്ഞുതുള്ളി




പ്രവാസ ജീവിതത്തിലെ വെറുപ്പുളവാക്കുന്ന നിമിഷങ്ങളില്‍ നിന്ന് നാട്ടിലേക്കു തിരിക്കുമ്പോള്‍ മനസ്സിനു ഏറ്റവും ഉന്മേഷവും സന്തോഷം നല്‍കിയത്  സഹോദരങ്ങള്‍ക്ക് ഒപ്പം പോകനിരിക്കുന്ന ഉല്ലാസയാത്രയായിരുന്നു.അത് കാലങ്ങളായി പതിവുള്ളതാണ്,വെറും നേരമ്പോക്കിനു വേണ്ടി മാത്രമുള്ളതായിരുന്നില്ല ഞങ്ങള്‍ സഹോദരങ്ങള്‍ക്ക് ഇടയില്‍ ഈ സ്നേഹവും ഒത്തൊരുമയും എന്നും നിലനിന്നു കാണണം എന്ന് ഏതൊരാളെക്കാളും ആഗ്രഹിക്കുകയും ഞങ്ങളെ തനിച്ചാക്കി പോവുകയും ചെയ്ത ചേട്ടായിയുടെ ഒരു ഓര്‍മ പുതുക്കല്‍ കൂടി ആയിരുന്നു,അതിനാല്‍ തന്നെ അങ്ങേയറ്റം രസകരവും ആനന്ദപ്രദവും ആക്കാന്‍ ഏവരും വളരെയധികം ശ്രദ്ധിച്ചിരുന്നു.
 മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ ഇപ്രാവശ്യം നേരിട്ട ഏക ബുദ്ധിമുട്ട് എല്ലാവരെയും ഒന്നിപ്പിക്കുക എന്നുള്ളത് തന്നെ ആയിരുന്നു,ഭൂമിയുടെ വിവിധ കോണുകളില്‍ കിടക്കുന്നവരെ ഒന്നിപ്പിക്കുക എളുപ്പമാവില്ലല്ലോ?നിര്‍ഭാഗ്യവശാല്‍ ഇത്തവണ ആ ഹതഭാഗ്യം ചെന്ന് ചേര്‍ന്നത്‌ ഞങ്ങളുടെ സ്വന്തം സായിപ്പിനും ദിനേശനും ആയിരുന്നു..........................
എല്ലാത്തിനും ഒടുവില്‍ സംപൂച്യരായ സഹോദരങ്ങളെയും ഒരുമിപ്പിച്ചു അല്‍പം ഭയത്തോടെ 1933 ബ്രിട്ടീഷ്‌കാര്‍ സമ്മാനിച്ച ഇരിട്ടി ഇരുമ്പ് പാലവും കടന്ന് പെരവൂരിന്‍റെ മണ്ണിലൂടെ പ്രകൃതിയുടെ ഈറ്റില്ലമായ വയനാട്ടിലേക്ക്‌ ഞങ്ങള്‍ യാത്ര തിരിച്ചു,ബാവലി പുഴയുടെ തീരത്തുള്ള കൊട്ടിയൂര്‍ അമ്പല മുറ്റത്ത്‌ എത്തിയപോള്‍ മാത്രമാണ് “ദക്ഷിണകാശി” എന്നറിയപെടുന്ന ഉത്തരമലബാറിലെ അതിപുരാതനമായ ഈ ശിവ ക്ഷേത്രത്തില്‍  വൈശാഖമഹോല്‍സവം ആരംഭിച്ച വിവരം അറിഞ്ഞത് ജനലക്ഷങ്ങള്‍ ഒഴുകി എത്തുന്ന ഉത്സവത്തില്‍ ഓട ചീകി ഉണ്ടാകുന്ന ഓടാപൂ പ്രധാന കാഴ്ചയാണ് വഴിയോര കടകളില്‍ ഇട തൂങ്ങിയുള്ള അവയുടെ കിടപ്പ് കണ്ണിനു കൌതുകമേകി,മുന്‍കൂട്ടി നിശ്ചയിക്കാത്തത് മൂലംവും കൂടെ ചേരാനുള്ള ഒരു ഭൈരവന്‍ വയനാട്ടിലെ കാത്തിരികുന്നത് കൊണ്ടും അധികം സമയം അവിടെ ചിലവഴിക്കാന്‍ സാധിച്ചില്ല
 കണ്ണുരിന്‍റെയും വയനാടിന്‍റെയും അതിര്‍ത്തിയില്‍ ഉള്ള പാല്‍ച്ചുരം ആയിരുന്നു അടുത്ത ലക്ഷ്യം ,കൂട്ടത്തിലുള്ള ഇളയ ഭൈരവനെ ഡ്രൈവിംഗ് ജോലി ഏല്‍പ്പിച്ചു പ്രായത്തില്‍ കവിയാത്ത തെമ്മാടിത്തരവും കുസൃതിത്തരവും ഒക്കെ ആയി യാത്ര തുടര്‍ന്നു,ഈ സമയം ജനങ്ങളുടെ കുടിവെള്ള (ജോലി) സംബന്ധമായ കാര്യത്തില്‍ ഇടപെടാന്‍ ഞങ്ങള്‍ക്ക് മുന്‍പേ പഴശ്ശിയുടെ മണ്ണില്‍ എത്തിയ ചേട്ടന്‍ പുള്ളിയുടെ വിളി ഓരോരുത്തരുടെയും മൊബൈലില്‍ മാറിമാറി വന്നുകൊണ്ടിരുന്നു,
എന്നിരുന്നാലും പാല്‍ച്ചുരത്തില്‍ നിന്നുമുള്ള പ്രകൃതിരമണീയമായ കാഴ്ചകള്‍ കുറച്ചു സമയം അവിടെ ചിലവഴിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കി,പ്രഥമ ദൃഷ്ടിയില്‍ തന്നെ ഏതൊരുവനും പാല്‍ച്ചുരത്തിനു ആ പേര് വന്നത് എങ്ങനെ എന്ന് മനസിലാക്കാന്‍ സാധിക്കും മണ്‍സൂണിന്‍റെ  തുടക്കത്തില്‍ തന്നെ നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന ആ വെള്ളച്ചാട്ടം അവിസ്മരണീയമാണ്, പലവട്ടം കണ്ടതാണെങ്കില്‍ തന്നെയും മതിവരനാവാത്തത് ആയിരുന്നു ആ കാഴ്ചകള്‍ ,ചുരത്തിലെ ആദ്യത്തെ കൊടും വളവിലുള്ള കപ്പേളയില്‍ കയറി പ്രാര്‍ത്ഥിക്കാനും മറന്നില്ല , ഒരു വശത്ത് ചെങ്കുത്തായ കൊക്കയും മറുവശത് നിരനിരയായ പാറകൂട്ടങ്ങളുമുള്ള പാലച്ചുരത്തിനെ ചുറ്റിപറ്റി ഉള്ള സാഹസ്യ കഥകളും ,കെട്ടുകഥകളും അറിയാവുന്ന രീതിയില്‍ ഓരോരുത്തരും വര്‍ണിച്ചുകൊണ്ടിരുന്നു,
പാല്‍ച്ചുരം കയറി ചെന്നെത്തുക പ്രകൃതി സൌന്ദര്യം വാരി വിതറി ഇടതൂകി നില്‍കുന്ന തേയില തോട്ടത്തിന്‍റെ നടുവിലേക്കാണ് ബോയ്സ് ടൌണ്‍......, ഗ്ലെന്‍ ലെവന്‍ കമ്പനിയുടെ കൈവശമുള്ള ആ തേയില തോട്ടത്തില്‍ കയറരുത് എന്ന ബോര്‍ഡ്‌ കണ്ടതും അവിടെ കയറി ഫോട്ടോ എടുത്തിട്ടേ ഇനി മുന്‍പോട്ട്‌ ഉള്ളു എന്ന് നിശ്ചയിച്ചു ,അത് നാല്‍വര്‍സംഘം നല്ലവണ്ണം മുതലാക്കുകയും ചെയ്തു ,നേരം സന്ധ്യയോട് അടുകുന്നത് അധികം സമയം അവിടെ ചിലവഴിക്കുന്നതില്‍ നിന്നും വിലക്കി,
പഴശ്ശിയുടെ തട്ടകമായ മാനന്തവാടി ആയിരുന്നു അടുത്ത ലക്ഷ്യം,ധീര ശൂരപരാക്രമി ആയ പഴശ്ശി തമ്പുരാന്‍ വിശ്രം കൊള്ളുന്ന സ്ഥലം,പഴശ്ശിയുടെ ശവകുടീരം തന്നെ ആയിരുന്നു അവിടുത്തെ പ്രധാന ആകര്‍ഷണവും , നിരവധി  വീരകഥകള്‍ പറയാനുണ്ടായിരുന്നു മാനന്തവാടിക്ക്, സമയക്രമത്തില്‍ ഉണ്ടായ പാളിച്ചമൂലം അതും തിരസ്കരിച്ചു ,ഞങ്ങളെയും കാത്ത് കല്‍പറ്റയില്‍ നില്‍ക്കുന്ന ജേഷ്ടന്‍ ഭൈരവന്‍റെ  അടുക്കലേക്ക് തിരിച്ചു ,വഴിമധ്യേ അദ്ദേഹത്തില്‍നിന്നും ഞങ്ങളില്‍ ഒരാള്‍ക്ക് ലഭിച്ച വിളി മാനന്തവാടിക്കും കല്‍പറ്റയക്കും ഇടയിലുള്ള കമ്പി വേലി കെട്ടി തിരച്ച തേക്കിന്‍ കാടുകളില്‍ കുറച്ചു സമയം ചിലവഴിക്കാന്‍ ഞങ്ങളെ അനുവദിച്ചു.

പറഞ്ഞതിലും 1 മണിക്കൂര്‍ താമസിച്ചേ ഭൈരവന്‍ അവിടെത്തൂ ,എന്തയാലും കൂട്ടത്തിലെ കാരണവരായ അദ്ധേഹത്തിന് അത്യുഗ്രമായ ഒരു സീകരണം നല്‍കാനുള്ള പരുപാടി ആസൂത്രണം ചെയ്യുകയും അദ്ദേഹം വരുന്നതിനു മുന്‍പ് കല്‍പറ്റയുടെ മാറില്‍ കാല്‍കുത്തിയ ഞങ്ങള്‍ അതിമനോഹരമായി അത് നടപ്പിലാക്കുകയും ചെയ്തു



യാത്രയുടെ ഓരോ നിമിഷത്തിലും ഞങ്ങളുടെ കൂടെ ഇല്ലാതിരുന്ന സഹോദരരുടെ അഭാവം വളരെ അധികം അറിഞ്ഞിരുന്നു ,ഓരോരുത്തരുടെയും വില നന്നായി മനസ്സിലാവുകയും ചെയ്തു അത് ഏറ്റവും അനുഭവപ്പെട്ടത് കല്‍പറ്റയിലെ നിന്നുമാണ്,ഞങ്ങളുടെ എല്ലാ യാത്രയിലും രസകരമായ ഒരു രംഗം ആവിഷ്കരിക്കാന്‍ എല്ലാവരും ശ്രമിക്കുനത് പതിവായിരുന്നു പലപ്പോഴും അത് കയ്യാങ്കളിയുടെ വക്കത്തോളം എത്തുകയും ചെയ്തിരുന്നു @##$#$%%%^%%$#@@@

എല്ലാ സ്ഥലങ്ങളും ഓടിനടന്നു കാണുക എന്നതിലുപരി ഒരു ഒത്തുചേരല്‍ ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം എന്നതിനാല്‍ ഏറിയ പങ്കും ഒരുമിച്ചു രസകരമാക്കാന്‍ സമയം കണ്ടെത്തി ,മഴക്കാലത്തിന്‍റെ വരവും കാത്തിരിക്കുന്ന ഈ കൊടും ചൂടിലും രാത്രിയുടെ യാമങ്ങളിലെ  തണുത്ത കുളിര്‍കാറ്റു ഏറ്റു കല്‍പറ്റയിലെ ഒരു ഹോട്ടല്‍ മുറിക്കുള്ളില്‍ ജനലുകളും മറ്റും തുറന്നിട്ട്‌ ഏറെ വൈകിഉറങ്ങിയ ഒരു രാത്രി വയനാട് കേരളത്തിലെ വന്യജീവികളുടെ മാത്രമല്ല കൊതുകളുടെയും ആവാസവ്യവസ്ഥക്ക് അനുയോജ്യമാണ് എന്ന് മനസിലാക്കി തന്നു .....



അതിരാവിലെ പ്രകൃതി പുഞ്ചിരിതൂകി നില്‍ക്കുന്ന വയനാടന്‍ കാടുകളുടെ മദ്ധ്യേ നീങ്ങുന്ന മുത്തങ്ങ ഗുണ്ടെല്‍പ്പേട്ട് വഴിയെ വന്യജീകളുടെ ഇടയിലൂടെ ഒരു സവാരി അത് അത്യന്തം ആനന്ദപ്രദം ആയിരുന്നു ,രാത്രികാല യാത്ര നിരോധിത മേഖല ആയിരുന്നതിനാല്‍ വന്യജീവികള്‍ക്ക് നിര്‍ഭയം രാത്രിയില്‍ സഞ്ചരിക്കാന്‍ സാധിക്കുമായിരുന്നു  വെയിലിനു ചൂടേറുമ്പോള്‍ മാത്രമേ അവ ഉള്‍കാടുകളിലേക്ക് തിരികെ പോകുമായിരുന്നൊള്ളു, വേഗത കുറച്ചു ഈ കാഴ്ചകളും കണ്ട് ഇളം വെയിലേറ്റുള്ള യാത്രയില്‍ പ്രവാസ ജീവിതത്തിലെ മുരടിപ്പുകള്‍ അകന്നു പോകുന്നതായി തോന്നി.........
എനിക്കേറ്റവും പ്രിയപ്പെട്ട പ്രകൃതിയുടെ കാതിനിമ്പമേകുന്ന ശബ്ദങ്ങള്‍ ശ്രെവിക്കുമ്പോള്‍ മനസ്സിലുണ്ടായ സംതൃപ്തി പറഞ്ഞറിയിക്കാന്‍ കഴിയുന്നത് ആയിരുന്നില്ല .കൂട്ടം കൂട്ടമായി നടക്കുന്ന മാന്‍പേടകള്‍ ,കാട്ടുകോഴികള്‍ ,ആനകുട്ടങ്ങള്‍ എല്ലാത്തിലും ഉപരി മരങ്ങള്‍ക്കിടയിലൂടെ പതിക്കുന്ന ഇളം വെയില്‍ എല്ലാം കൂടി ആകെ രസിപ്പിച്ചു.
അസാധ്യം എന്നൊരു വാക്ക് ഞങ്ങള്‍ കേള്‍ക്കാന്‍ ഇഷ്ടപെടുന്നത് ആയിരുനില്ല അതിനാല്‍ തന്നെ വഴിയരികിലുള്ള ആനകൂട്ടത്തിന്റെ മുന്‍പില്‍ 
നിന്നും ഫോട്ടോ എടുക്കാം എന്നൊരു ആശയം തോന്നി ,ഒരു പരിധി വരെ വിജയകരം ആയിരുന്നെങ്കിലും കൂട്ടത്തിലുള്ള ഒരു കുട്ടിയാനയെ സംരക്ഷിക്കാന്‍ എന്നോണം ഒരു കൊമ്പന്‍ ഞങ്ങള്‍ക്ക് നേരെ ചിന്നം വിളിച്ചു പാഞ്ഞെത്തിയത് തെല്ലൊന്നുമല്ല ഭയപ്പെടുത്തിയത് 
ചോര്‍ന്നുപോയ വീര്യം വേണ്ടെടുക്കാന്‍ മുത്തങ്ങ വനാതിര്‍ത്തിയിലുള്ള ചായകടയിലെ പുട്ടിനും കടലക്കും കഴിഞ്ഞു എന്ന് നിസംശയം പറയാം.
അടുത്തതായി ചെന്നെത്തിയത് കാന്തന്‍പാറ വെള്ളച്ചാട്ടത്തില്‍ ആയിരുന്നു നിരവധി വിദേശികളും വടക്കേ ഇന്ത്യകാരും പ്രകൃതിയുടെ വികൃതികള്‍ ആസ്വദിക്കാന്‍ അവിടെയെത്തിയിരുന്നു ഗള്‍ഫില്‍ നിന്നെത്തിയ ഒരു അറബി കുടുംബത്തെ കണ്ടപ്പോള്‍ തെല്ല് അഹങ്കാരത്തോടെ “കണ്ണ് തുറന്നു കണ്ടോളു എന്‍റെ നാട്” എന്ന മട്ടില്‍ ഞങ്ങള്‍ അവരെ കടന്നുപോയി പോയി പച്ചപ്പ് കേട്ടറിവ് മാത്രമുള്ള അവര്‍ക്ക് ഇതു ശരിക്കും പറുദീസ തന്നെയായിരിക്കും.

50 മീറ്ററോളം ഉയരത്തില്‍ നിന്നും നിറഞ്ഞു തുള്ളിച്ചാടുന്ന വെള്ളച്ചാട്ടത്തിന്റെ കീഴില്‍ നിവര്‍ന്നുനിന്നും ,പരന്ന ജലാശയത്തില്‍ നീന്തി കുളിച്ചു കുറെ സമയം ചിലവഴിച്ചു ,സൂര്യന്‍റെ ചൂടും വിശപ്പിന്‍റെ ആധിക്യവും കൂടി കൂടി വന്നു മേപ്പാടി ടൌണില്‍ നിന്നും കഴിച്ച ഉച്ച ഭക്ഷണം ഏവരിലും വലിയ സംതൃപ്തി നേടികൊടുത്തു.
അടുത്ത ലക്ഷ്യം സമുദ്രനിരപ്പില്‍നിന്ന് 2100 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചെമ്പ്ര പീക്ക്‌ ആയിരുന്നു 800 ഏക്കര്‍ തേയിലത്തോട്ടത്തില്‍ കൂടി സഞ്ചരിച്ചുവേണം കൊടുമുടിക്ക് അടിഭാഗത്ത്‌ എത്താന്‍ കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്‍റെ കയ്യില്‍ ആണ് ഇപ്പോള്‍ ആ തോട്ടം ഉള്ളത് എന്നറിഞ്ഞപ്പോള്‍  പച്ച പരവതാനി പോലെ നിവര്‍ന്നു കിടക്കുന്ന തേയിലതോട്ടത്തിന്റ നിറം കണ്ടപ്പോള്‍ അത് ശരിയാരിക്കും എന്ന് ഞങ്ങള്‍ ഏവരും ഒരുമിച്ചു പറഞ്ഞു.
ഒരു പര്‍വ്വതാരോഹകര്‍ക്ക് വേണ്ട ആരോഗ്യവും ,സമയവും ഞങ്ങളില്‍ പലര്‍ക്കും ഇല്ല എന്ന മനോവിശ്വസം ചെമ്പ്ര പീക്ക്‌ എന്ന ആശയത്തില്‍ നിന്ന്  ഞങളെ പിന്തിരിപ്പിച്ചു ,അടുത്ത തവണ കീഴടക്കാം എന്ന വിശ്വാസത്തോടെ  സമയം എന്ന തോല്‍വിക്കു മുന്‍പില്‍ മുട്ടുമടക്കി മധ്യാഹ്നസൂര്യനില്‍ നിന്നും ഇറ്റു വീണ മഞ്ഞുതുള്ളി നുകര്‍ന്ന സംതൃപ്തിയോടെ വയനാടിനോട് ഞങ്ങള്‍ യാത്ര പറഞ്ഞു............................................




mullonkan........................












Tuesday, April 17, 2012

ക്രിസ്തീയ ചിന്തകള്‍ അന്നും ഇന്നും ..................

വല്യപ്പചന്റെയും അമ്മച്ചിയുടെയും കയ്യില്‍ തൂങ്ങി ഞായറഴ്ചകളിലും മറ്റു തിരുന്നാളുകളിലും ഒക്കെയും പള്ളിയില്‍ പോകുമ്പോഴും പ്രാര്‍ത്ഥനാ നിരതരായ ജനകൂട്ടത്തിന്റെ ഇടയിലൂടെ അള്‍ത്താരയിലേക്ക് നോക്കുമ്പോള്‍ ഉണ്ടായിരുന്ന തീഷ്ണതയും അഭിനിവേശവും കാലങ്ങള്‍ക്കു ശേഷം ഓര്‍മയുടെ കൂടാരത്തില്‍ നിന്ന് ചികഞ്ഞെടുക്കുമ്പോള്‍ എവിടെയോ എന്തൊക്കെയോ അസ്വാരസ്യങ്ങള്‍ തോന്നുന്നു എങ്കില്‍ സോഭാവികം മാത്രം ആയിരിക്കില്ലേ ?............
കാലങ്ങള്‍ മാറിമറയുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളും മറ്റും അവരുടെ ആശയങ്ങളും ചിന്തകളും മാറ്റി മറകുന്നപോലെ മാറ്റാവുന്ന ഒന്നാണോ ദൈവീക വിശ്വാസങ്ങളും അതിറെ അത്യന്ധിക ലെക്ഷ്യങ്ങളും ..............
ക്രൈസ്തവ ഒത്തൊരുമയും ക്രിസ്തീയ വിശ്വാസങ്ങളും തമ്മില്‍ വേര്‍തിരിക്കാന്‍ ആവാത്തതാണ്,മലബാറിലെ കുടിയേറ്റം അതിനു ഉത്തമ ഉദാഹരണം ആണ്
കുടിയേറ്റകാരെയും കുടിയേറ്റ പ്രദേശങ്ങളും  ഒന്നടുത്തറിയാന്‍ ശ്രേമിച്ചാല്‍ അതില്‍ ഒട്ടുമിക്കവയും; പാലയിലേയും കോട്ടയത്തെയും ഉറ്റവരെയും സ്നേഹിതരെയും എല്ലാം വിട്ടെറിഞ്ഞ്‌ മലമടക്കുകള്‍ താണ്ടി കാടുകള്‍ വെട്ടിപിടിച്ച അച്ചായന്‍ മാരുടെ നടയിരിക്കും ,കുടിയേറ്റം എന്നും ഹരമായി കാണുന്ന ക്രിസ്തുവിന്റെ അനുയായികള്‍ കുടിയേറിയ ഉത്തര മലബാറിലെ ഗ്രാമങ്ങള്‍ .കുടിയേറ്റം പാരമ്പര്യം ആയി കിട്ടിയ ജനത ( പാശ്ചാത്യ നാടുകളില്‍ നിന്നും കുടിയേറിയ മിഷനറിമാരുടെ പിന്തുടര്‍ച്ച അല്ലാതെന്ത് ?) ഇന്നും ഈ പുതുതലമുറയും അത് കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുന്നു ,ഒരു പരിധി വരെ വിജയിക്കുനുമുണ്ട് .
 ഈ ഗ്രാമങ്ങളിലെ ചില പുരാതന കുടുംബങ്ങളിലേക് ഇറങ്ങി ചെന്നാല്‍ മണ്ണിനോട് മല്ലടിച്ച് ഭൂമികള്‍ വെട്ടിപിടിച്ച കാരണവന്മാരുടെ കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ അനുഭവിക്കുന്ന ഒരു പുതുതലമുറയെ കാണാന്‍ സാധിക്കും ,കാലഹാരണ പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസത്തിന്റെയും കടിനധ്വനതിന്റെയും മുന്‍പില്‍ അധ്വാനം കേട്ടറിവ് മാത്രമുള്ള ഈ തലമുറക് എന്ത് കാട് ,എന്ത് കാട്ടുമൃഗങ്ങള്‍, എന്ത് പുഴ ?ക്രിസ്തീയ വിശ്വാസങ്ങളിലെ അടിയുറച്ച കാഴ്ചപാടും ഒത്തൊരുമയും ആണ് പൂര്‍വീക സമൂഹത്തിനു കുടിയേറ്റത്തിന് ശക്തിയും ധൈര്യവും പകര്‍ന്നുനല്‍കിയത്
ഏതൊരു വ്യെക്തിയുടെയും വളര്‍ച്ചക് അടിസ്ഥാന സൌകര്യങ്ങള്‍ അത്യന്താപേക്ഷിതമാണ് ,അത് പുതുതലമുറക്ക് നേടി കൊടുക്കാന്‍ മുന്‍ തലമുറകള്‍ക്ക് സാധിച്ചിരുന്നു എന്നതിന്‍റെ തെളിവാണ് ഈ നാടിന്‍റെയും ജനതകളുടെയും ഇപ്പോഴത്തെ ഈ വളര്‍ച്ച എന്ന് നിസംശയം പറയാം
വളര്‍ച്ചകളില്‍ അഹങ്കരിച്ചു കാലിടറിയ കുടുംബങ്ങളും കുറവല്ല.
 പിന്നീട് ഇവരുടെ പാത പിന്തുടര്‍ന്ന് ഈ നാട്ടില്‍ പല "പുക്രി"കള്‍ (പുതു ക്രിസ്ത്യാനികള്‍) രൂപംകൊണ്ടാതിന്റെ കാരണവും ഇവരുടെ വളര്‍ച്ചയും ഒത്തൊരുമയും സര്‍വ്വോപരി ക്രിസ്തീയ വിശ്വാസങ്ങലോടുള്ള ആകര്‍ഷണീയതയുമാണ് .
ഇവയൊക്കെ ആണേലും ഈ പുതുതലമുറ വിശ്വാസങ്ങളില്‍ നിന്നും മറ്റും അകന്നാല്‍ അതിനു അവരെ മാത്രം കുറ്റപെടുത്താന്‍ കഴിയുമോ ?..........കലധിഷ്ടിതമായ മാറ്റങ്ങള്‍ എന്നെഴുതി തള്ളികളയാനുമാവില്ല , മറിച്ച് ചിന്തിച്ചാല്‍ എവിടെയോ എന്തൊക്കെയോ പാകപ്പിഴകള്‍ ഉണ്ടെന്നു തോന്നിപോകും .
ആധുനിക കാലഘട്ടത്തില്‍  ഭൂരിപക്ഷ ക്രിസ്തീയ മേലദ്യക്ഷന്‍മാരും സംഘടനകളും കച്ചവട താലപര്യങ്ങള്‍ക് മുന്‍തൂക്കം നല്‍കിയത് സാരമായി തന്നെ ഈ മതത്തെയും ബാധിച്ചതായി കാണാം .പണത്തിനു മേല്‍ പരുന്തും........... എന്ന ചൊല്ല് അര്‍ത്ഥവത്താക്കുന്ന രീതിയില്‍ ആണ് സഭകളുടെയും സാമുദായിക സങ്കടനകളുടെയും ഈ കാലഘട്ടത്തിലെ  പ്രവര്‍ത്തനം എന്തിനു ഏറെ പറയണം പുണ്യവാളന്മാരെയും പുണ്യവതികളെവരെയും കച്ചവടവല്‍കരികുനത് കണ്ടു നില്‍കേണ്ട അവസ്ഥയാണ്‌ സംജാതമായിരിക്കുന്നത് ,നേര്‍ച്ചകളും നോവേനകളും കാശുള്ളവന് മാത്രം എന്ന രീതിയിലേക്ക് പോകുന്നതിന്‍റെ സാരാംശം ഇനിയും മനസിലാക്കാന്‍ സാധികുന്നില്ല!!! ,വിദ്യാഭ്യാസം മുന്‍പേ ഈ രീതിയിലേക്ക് ചെന്നത്തിയതിന്റെ ഭവിഷതുകള്‍ മോശമല്ലാത്ത രീതിയില്‍ വന്നനഞ്ഞിട്ടുണ്ടല്ലോ?.
ആരാധനകളും നേര്‍ച്ചകാഴ്ചകള്‍ ഒക്കെയും ദൈവത്തിനു സ്തുതിപാടനും ആരാധന അര്‍പ്പികാനും ഉള്ളത് എന്നതിന് അപ്പുറത്തേക്ക് ലെക്ഷ്യം തെറ്റി പായുന്ന ശരം പോലെ സാധാരണ ജനങ്ങള്‍ക്ക്‌ തോന്നിയാലും അവര്‍ അത് വിളിച്ചു പറഞ്ഞാലും അതിനെ അധിപ്രസംഗം എന്ന് വിളിക്കാന്‍ സാധിക്കുമോ ?
ആരാണ് എവിടെയാണ് നിയന്ത്രണം എന്ന് വിശ്വാസികള്‍ക്ക് തന്നെ ചിന്തിച്ച് എടുക്കാന്‍ പ്രയാസപെടന്ന രീതിയില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിട്ടില്ലേ?
വരും കാലങ്ങളില്‍ ഇതു തുടര്‍ച്ചയായി തീരാതെ നോകേണ്ടത് ആത്മീയം മത മേലധ്യഷയന്‍മാരുടെ കടമയും ഉത്തരവാദിത്തവും ആണ് ,അല്ലാത്തപക്ഷം കോടാനുകോടി സ്വത്തുക്കള്‍ മാത്രം ആയിരിക്കും അവശേഷിക്കുക ......
പുറമേ നിന്ന് നോക്കി കാണുമ്പോള്‍ സോഭാവികമായി തോന്നാവുന്ന കാര്യങ്ങള്‍ ഇവയെല്ലാം ആണെങ്കിലും 75% അധികം വരുന്ന മത പുരോഹിത പ്രവര്‍ത്തകരും ക്രിസ്തുവിറെ പാത പിന്തുടരാന്‍ ശ്രേമിക്കുനവര്‍ ആണ് ,ചുരുക്കം ചിലര്‍ മതിയല്ലോ ഇവയെല്ലാം   കീഴ്മേല്‍ മറക്കാന്‍ ,ലവ്കീക സുഖങ്ങള്‍ വെടിഞ്ഞു ആത്മീയ ശുദ്ധിയോടെ ജീവിക്കാന്‍ പുറപ്പെടുമ്പോള്‍ ജീവിത അവസാനം വരെ അത് കാത്തുസൂക്ഷിക്കാന്‍ കഴിയുമെന്ന ധ്രിടനിശ്ചയം അത്യന്താപേക്ഷിതമാണ് ,സ്വ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത അല്ല മറിച്ച് സഭയ്ക്കും  സമൂഹത്തിനും കീഴ്വഴങ്ങി ക്രിസ്തീയ വിശ്വാസങ്ങള്‍ മുറുകെ പിടിച്ചു പ്രവര്‍ത്തിക്കുന്നവര്‍ ആയിരിക്കണം പുരോഹിത പ്രമുഖര്‍ ,എങ്കില്‍ മാത്രമേ വരും കാലങ്ങളില്‍ ഈ സംഭയും ,സമൂഹവും അതിന്‍റെതായ പ്രൌഡിയോടെയും അന്തസോടെയും നിലനില്‍ക്കു....അത്  അങ്ങനെ ആയിരിക്കും എന്ന ശുഭാപ്തി വിശ്വാസത്തോടെ .......................................................




mullonkan…………………

(അഹങ്കാരത്തിന്റെ ശബ്ദം എവിടെയെങ്കിലും തോന്നിയാല്‍ ദയവായി ക്ഷമിക്കുക,ഈ സഹിഷ്ണുതയും ആത്മീയതയും എന്നും നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്ന യുവത്വത്തിന്‍റെ തേങ്ങല്‍ ആയി മാത്രം കാണുക )